വിയറ്റ്നാമിൽ തടവിലാക്കപ്പെട്ട പാസ്റ്ററുടെ മകൻ വിശ്വാസം ത്യജിക്കാൻ മരണ ഭീഷണികളെ നേരിടുന്നു

0 1,234

ഹോചിമിൻ സിറ്റി: വിയറ്റ്നാമിൽ വിശ്വാസത്തിന്റെ പേരിൽ കഴിഞ്ഞ 7 വർഷത്തിലധികമായി തടവിലാക്കപ്പെട്ടിരിക്കുന്ന ഒരു പാസ്റ്ററുടെ കുടുംബം അധികാരികളിൽ നിന്ന് വളരെ പീഡനങ്ങൾ നേരിടുന്നു. പാസ്റ്ററുടെ മകനെ വളരെ ഉപദ്രവിക്കുകയും വിശ്വാസം ഉപേക്ഷിക്കുവാനായി വധഭീഷണി വരെ നടത്തുന്നുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ഡിസംബർ 10 ലെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന് മുന്നോടിയായി, റേഡിയോ ഫ്രീ ഏഷ്യയുടെ (ആർ‌എഫ്‌എ) വിയറ്റ്നാമീസ് സേവന വിഭാഗം നിരവധി മനുഷ്യാവകാശ ഗ്രൂപ്പുകളുമായി സംസാരിക്കുകയും രാജ്യത്ത് മനുഷ്യാവകാശങ്ങൾ നശിക്കുന്നതിനെക്കുറിച്ച് അറിയുകയും ചെയ്തു. ‘ഹ്യൂമൻ റൈറ്റ്സ് വാച്ച്’ ഉൾപ്പെടെയുള്ള ഈ ഗ്രൂപ്പുകൾ അഭിപ്രായപ്പെടുന്നത് വിയറ്റ്നാമിലെ മനുഷ്യാവകാശങ്ങൾ മെച്ചപ്പെടുന്നില്ല, പകരം വഷളാകുന്നു എന്നാണ്; പ്രത്യേകിച്ചും 2020 ന്റെ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക പ്രതിസന്ധിയും കോവിഡ്-19 പകർച്ചവ്യാധിയും എല്ലായിടത്തും വ്യാപിക്കുന്നു.
കുറ്റകൃത്യങ്ങളിൽ, കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന, പ്രത്യേകിച്ചും വംശീയ ന്യൂനപക്ഷ പശ്ചാത്തലമുള്ളവർക്കെതിരായ പീഡനത്തെക്കുറിച്ച് പരാമർശിക്കപ്പെട്ടു. നിരവധി ക്രിസ്ത്യാനികളെ പല വർഷങ്ങളായി ജയിലിൽ അടയ്ക്കുന്നു, ചിലരെ ജയിലിലടയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു.

മൊണ്ടാഗ്‌നാർഡ് വംശജനായ ഗിയലായ് പ്രവിശ്യയിലെ ഡാക്ഡോവ പട്ടണത്തിലെ പാസ്റ്റർ വൈ യിച്ച് ബിൻ ഡുവോങ് പ്രവിശ്യയിലെ ഫ്യൂക്ക് ജയിലിൽ 12 വർഷത്തെ തടവ് അനുഭവിക്കുന്നുണ്ടെന്ന് ആർ‌എഫ്‌എ അറിയിച്ചു. പാസ്റ്റർ വൈ യിച്ചിന്റെ മകൻ മ്രൂയി പറഞ്ഞു, “എന്റെ അച്ഛനെ 2013 ൽ അറസ്റ്റ് ചെയ്തു, ഭരണകൂടത്തെ എതിർത്തതിന്, അധികാരികൾ വിശ്വാസം ഉപേക്ഷിക്കാൻ ഞങ്ങളെ നിർബന്ധിച്ചു. ഞങ്ങളെ നിരീക്ഷിക്കാൻ ഗ്രാമ, ജില്ലാ ഉദ്യോഗസ്ഥർ തുടർച്ചയായി ഞങ്ങളുടെ വീട് സന്ദർശിക്കുന്നു, അവർ പലതവണ എന്നെ മർദ്ദിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി, എന്റെ വിശ്വാസം ഉപേക്ഷിക്കാൻ എന്നെ നിർബന്ധിച്ചു.”

ജയിൽ ഉദ്യോഗസ്ഥർ പിതാവിനെ മർദ്ദിച്ചുവെന്നും അതിന്റെ ഫലമായി പല്ലുകളെല്ലാം വീണുപോയതായും അദ്ദേഹം പറഞ്ഞു. “എന്റെ കുടുംബം ഗുരുതരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു, വിയറ്റ്നാമീസ് അധികാരികൾ ഇവിടുത്തെ വംശീയ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ മാനിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു. കൂടാതെ, വിയറ്റ്നാമീസ് പീപ്പിൾസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് (വിപിഇഎഫ്) അനുസരിച്ച്, ഉയർന്ന രക്തസമ്മർദ്ദം, വാതം, വയറ്റിലെ വീക്കം എന്നിവയ്ക്ക് പാസ്റ്റർ വൈ യിച്ചിന് വൈദ്യചികിത്സ നിഷേധിച്ചിരിക്കുന്നു. ഇയാളുടെ വീട്ടുകാർ മരുന്ന് എത്തിക്കാനും ജയിൽ അധികൃതർ വിസമ്മതിച്ചു.

You might also like
Comments
Loading...