ന്യൂയോർക്കിലെ ചരിത്ര പ്രസിദ്ധമായ മിഡില്‍ കൊളീജിയറ്റ് പള്ളിയില്‍ തീപിടിത്തം

വാഷിംഗ്ടണ്‍ ഡിസി: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ന്യൂയോര്‍ക്കിലെ ചരിത്രപ്രസിദ്ധമായ മിഡില്‍ കൊളീജിയറ്റ് പള്ളിയില്‍ തീപിടിത്തം. ചിത്രവർണ്ണ ചില്ലുജാലകങ്ങളടക്കം പള്ളിക്കുള്ളില്‍ വ്യാപക നാശനഷ്ടമുണ്ടായി. തീ കെടുത്തുവാൻ ശ്രമിക്കുന്നതിനിടെ നാല് അഗ്‌നിശമന സേനാംഗങ്ങള്‍ക്കു നിസാര പരിക്കുകളേറ്റു.

1776ല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ മുഴങ്ങിയ ന്യൂയോര്‍ക്ക് ലിബര്‍ട്ടി മണി ഈ പള്ളിയിലാണു സ്ഥാപിച്ചിരിക്കുന്നത്. മണിക്കു കേടുപാടുണ്ടോയെന്നു പരിശോധിച്ചു വരികയാണ്. ശനിയാഴ്ച രാവിലെ പള്ളിക്കു സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണു തീപിടിത്തം ആരംഭിച്ചത്. പിന്നീട് പള്ളിയിലേക്കും പടരുകയായിരുന്നു.

പള്ളിക്കു സമീപത്തെ അഭയകേന്ദ്രത്തിന്റെ നാശനഷ്ടത്തിന്റെ വ്യാപ്തി അറിയില്ലെന്നും എന്നാൽ പള്ളിക്ക് കനത്ത നാശനഷ്ടമുണ്ടായെന്നും അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. “ പള്ളിയുടെ പുനർനിർമ്മാണം വളരെ ബുദ്ധിമുട്ടായിരിക്കും,” ചീഫ് ഹോഡ്ജൻസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ, അനേക സഭാംഗങ്ങളും കിഴക്കൻ ഗ്രാമവാസികളും തണുത്ത മഴയിൽ നിന്നു അപകടം നിരീക്ഷിക്കുകയും ചിലർ കരയുകയും മറ്റുള്ളവർ അവിശ്വാസത്തിൽ തല കുലുക്കുകയും ചെയ്തു, അഗ്നിശമന സേനാംഗങ്ങൾ തീയിൽ അവശേഷിക്കുന്നവ പുറത്തെടുത്തു. റിഫോംഡ് പ്രൊട്ടസ്റ്റന്റ് സഭയുടെ കീഴിലുള്ള പള്ളിക്കു 128 വര്‍ഷം പഴക്കമുണ്ട്.

Comments (0)
Add Comment