അർമേനിയൻ അഭയാർഥികൾക്ക് ഒരു വിമാനം നിറയെ ദുരിതാശ്വാസ സഹായവുമായി സമരിറ്റൻസ് പഴ്സ്

ന്യൂയോർക്ക്: ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ അന്താരാഷ്ട്ര ചാരിറ്റി വിഭാഗമായ സമരിറ്റൻസ് പഴ്സ്, സംഘടനയുടെ ഡിസി -8 വിമാനം ശീതകാല ദുരിതാശ്വാസ സാമഗ്രികൾ നിറച്ച് അർമേനിയയിലെ യെരേവനിലേക്ക് അയച്ചു. അർമേനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷത്തിൽ നിന്ന് രക്ഷപ്പെട്ട കുടുംബങ്ങൾക്ക് ശൈത്യകാല വസ്ത്രങ്ങളും മറ്റും വിതരണം ചെയ്യുമെന്ന് ചാരിറ്റി സംഘടന അറിയിച്ചു.

പ്രധാനമായും അർമേനിയക്കാർ വസിക്കുന്ന നാഗൊർനോ-കറാബാക്കിൽ പ്രദേശത്തെച്ചൊല്ലിയാണ് ഇരു കൂട്ടരും പോരാടുന്നത്. ഇതുവരെ, അർമേനിയൻ വംശജരും അസർബൈജാനി സായുധ സേനയും തമ്മിലുള്ള കടുത്ത പോരാട്ടത്തിൽ വളരെയധികം
ആളപായമുണ്ടായതായി കണക്കാക്കപ്പെടുന്നുവെന്ന് നിരവധി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 27 ന് സായുധ സംഘട്ടനം ഉണ്ടായപ്പോൾ ആയിരക്കണക്കിന് ആളുകൾ കോക്കസസ് പർവതനിരകളിലെ വീടുകളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും പലായനം ചെയ്തു. അവരുടെ കുടുംബങ്ങൾക്ക് 11 ടണ്ണിലധികം ശീതകാല വസ്ത്രങ്ങളും പുതപ്പുകളും അയച്ചിട്ടുണ്ടെന്ന് സമരിറ്റൻസ് പഴ്സ് റിപ്പോർട്ട് ചെയ്യുന്നു, ഇത് 500 കുടുംബങ്ങൾക്ക് മതിയാകും. പ്രാദേശിക ഊഷ്മാവ് ഇപ്പോൾ മുപ്പതുകളുടെ താഴേക്ക് എത്തിയതിനാൽ ബൂട്ട്, കോട്ട്, തൊപ്പികൾ, കയ്യുറകൾ, സോക്കുകൾ, താപ അടിവസ്ത്രങ്ങൾ എന്നിവ പ്രത്യേകിച്ചും സ്വാഗതാർഹമാണ്.
“അർമേനിയയും അസർബൈജാനും തമ്മിലുള്ള പോരാട്ടം ഹൃദയഭേദ്യമാണ്. ക്രൂരമായ യുദ്ധത്തിന്റെ വലയത്തിൽ കുടുംബങ്ങൾ ബാധിക്കപ്പെടുന്നു, ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരായി,” സംഘടനയുടെ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഗ്രഹാം പറഞ്ഞു. “സമരിറ്റൻസ് പഴ്സ് ആവശ്യമുള്ള ആളുകൾക്ക് നിർണായക ആശ്വാസം നൽകുന്നു ഈ കുടുംബങ്ങളൊന്നും തനിച്ചല്ലെന്നും ദൈവം അവരെ സ്നേഹിക്കുന്നും ഓർപ്പിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞങ്ങളുടെ ടീമുകൾ സഹായിക്കുമ്പോൾ തന്നെ,
കുടുംബങ്ങൾ സംഘർഷത്തിൽ നിന്ന് രക്ഷപ്പെടുവാനും ദൈവത്തിന്റെ സംരക്ഷണത്തിനായും ദയവായി പ്രാർത്ഥിക്കുക.”

80,000 ത്തോളം ആളുകൾ അർമേനിയയുടെ തലസ്ഥാനമായ യെരേവനിലേക്ക് പലായനം ചെയ്തുവെന്നാണ് കണക്കാക്കുന്നത്. അഭയാർഥികളുടെ ഈ വരവ് ഭക്ഷണത്തിന്റെയും മറ്റ് അവശ്യ വസ്തുക്കളുകയും ലഭ്യത പ്രയാസമാക്കുന്നു. നഗരത്തിലെ കുടുംബങ്ങൾക്ക് ഭക്ഷണത്തിന്റെ പെട്ടികൾ വിതരണം ചെയ്യുന്നതിന് ഇതിനകം ഒരു പങ്കാളിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുവെന്ന് സമരിറ്റൻസ് പഴ്സ് പറഞ്ഞു.

അർമേനിയയിലെ കുടുംബങ്ങളെ സഹായിക്കുന്നതിനൊപ്പം, അസർബൈജാനിലെ സർക്കാർ ഉദ്യോഗസ്ഥരുമായി ആ രാജ്യത്തേക്ക് അടിയന്തിര സാധനങ്ങൾ എത്തിക്കുന്നതിനെക്കുറിച്ചും സംഘടനാ വക്താക്കൾ സംസാരിക്കുന്നുണ്ട്.

Comments (0)
Add Comment