സ്വിറ്റ്സര്‍ലന്‍ഡ് മിഷ്ണറി വനിത മാലിയില്‍ കൊല്ലപ്പെട്ടു.

0 621

മാലി: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ മാലിയിലെ തിമ്പുക്ടുവില്‍ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിനിയായ ക്രിസ്ത്യന്‍ മിഷ്ണറിയെ മുസ്ലീം തീവ്രവാദികള്‍ കൊലപ്പെടുത്തി. അല്‍ക്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത്-അല്‍ നാസര്‍ അല്‍-ഇസ്ലാം (ജെ.എന്‍.ഐ.എം) എന്ന തീവ്രവാദി സംഘടനയാണ് വടക്ക്-കിഴക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബാസെല്‍ സ്വദേശിനിയായ ബിയാട്രിസ് സ്റ്റോയ്ക്കിളിനെ ക്രൂരമായി കൊലപ്പെടുത്തിയത്. 2016 ലാണ് ഇവരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നത് . കൊലപാതക വിവരം സ്വിറ്റ്സര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

2012-ല്‍ ബിയാട്രിസിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നെങ്കിലും ഇനി മാലിയിലേക്ക് തിരികെ വരരുത് എന്ന ഉപാധിയോടെ പിന്നീട് വിട്ടയച്ചിരുന്നു. എന്നാല്‍ 2016-ല്‍ വീണ്ടും പിടിയിലായി. 2016 ജനുവരി 8ന് പിക്ക്അപ്പ് വാനുകളില്‍ എത്തിയ ആയുധധാരികളായ തീവ്രവാദികള്‍ ബിയാട്രിസിനെ വീണ്ടും തട്ടിക്കൊണ്ടു പോവുകയായിരുന്നു. കറുത്ത തുണികൊണ്ട് മുഖം മറച്ച നിലയിലുള്ള ബിയാട്രിസിന്റെ വീഡിയോ പിറ്റേവര്‍ഷം പുറത്തുവിടുകയും ചെയ്തു. കഴിഞ്ഞ നാലു വര്‍ഷമായി ബിയാട്രിസിനെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ മാലി സര്‍ക്കാരുമായി സഹകരിച്ച് നടത്തിവരികയായിരുന്നുവെന്നു ദുഃഖം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ സ്വിറ്റ്സര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹേഗിലെ ജയിലില്‍ കഴിയുന്ന തങ്ങളുടെ നേതാവിനെ വിട്ടയക്കണമെന്ന തീവ്രവാദികളുടെ ആവശ്യം സ്വിറ്റ്സര്‍ലന്‍ഡ് നിരാകരിച്ചതിനെ തുടര്‍ന്നായിരുന്നു ബിയാട്രിസിന്റെ കൊലപാതകം.

Download ShalomBeats Radio 

Android App  | IOS App 

സഹപൗര കൊല്ലപ്പെട്ട വിവരം ഖേദപൂര്‍വ്വം അറിയിക്കുകയാണെന്നും ക്രൂരമായ പ്രവര്‍ത്തിയെ അപലപിക്കുന്നുവെന്നും മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന്‍ വിദേശകാര്യ മന്ത്രി ഇഗ്നാസിയോ കാസിസ് പറഞ്ഞു. നിലവിലെ സാഹചര്യം വ്യക്തമല്ലെങ്കിലും കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ബിയാട്രിസിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുവാന്‍ വേണ്ടത് ചെയ്യണമെന്ന് മാലി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

You might also like
Comments
Loading...