ഡോ. ജോർജ് കോവൂരിന്റെ സംസ്കാരം ഡിസം 14ന്

0 2,062

തിരുവല്ല: സുവിശേഷകയായിരുന്ന മേരി കോവൂരിന്റെ മകനും ലോക പ്രശസ്ത കൺവെൻഷൻ പ്രാസംഗികനുമായിരുന്ന ഡോ. ജോർജ് കോവൂർ ഡിസംബർ 9ന് വൈകുന്നേരം ഇഹലോകം വെടിഞ്ഞു നിത്യതയിൽ പ്രവേശിച്ചു.

പ്രിയ ദാസൻ ദീർഘനാളുകളായി പ്രവർത്തിച്ചു വരികയായിരുന്ന തൃശൂർ ശക്തൻ തമ്പുരാൻ നഗറിലുള്ള തന്റെ ഉടമസ്ഥതയിലുള്ള കോവൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ഡിസംബർ 13ന് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പരേതന്റെ സംസ്കാര ശുശ്രുഷ ഡിസംബർ 14ന് തന്റെ ജന്മനാടായ തിരുവല്ലയിലുള്ള കാവുംഭാഗത്ത് കോവൂർ കുടുംബത്തിൽ കൊണ്ടുവരികയും തുടർന്ന് പൊതുദർശനത്തിന് ശേഷം ദൈവ ദാസന്മാരുടെ ശുശ്രുഷയിൽ സംസ്കരിക്കും.

Download ShalomBeats Radio 

Android App  | IOS App 

ഇന്നത്തെ തലമുറയിൽ, സുവിശേഷത്തിനായി ദൈവം അതിശക്തമായി പല രാജ്യങ്ങളിൽ ഉപയോഗിച്ചു വരികയായിരുന്നു പ്രിയ ദാസനെ.

ദുഖാർത്ഥരായ പ്രിയ കുടുംബത്തിനെ ഓർത്ത് പ്രാർത്ഥിക്കുന്നു.

ശാലോം ധ്വനി കുടുംബത്തിന്റെ അനുശോചനം അറിയിക്കുന്നതിനോടപ്പം അക്കരെ നാട്ടിൽ വീണ്ടും കാണാം എന്ന് പ്രത്യാശിക്കുന്നു

You might also like
Comments
Loading...