കാണാതായ വൈദികന്‍റെ മൃതദേഹം കിണറ്റിൽ.

0 1,074

കോട്ടയം: ഞായറാഴ്ച വൈകുന്നേരം പള്ളിമേടയിൽ നിന്നു കാണാതായ വൈദികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ സെന്‍റ് തോമസ് കത്തോലിക്ക ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയിൽ (55) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചവരെ പള്ളിമേടയിൽ ഉണ്ടായിരുന്ന ഫാ. ജോർജിനെ കാണാതായ വിവരമറിഞ്ഞപ്പോൾ തന്നെ പോലീസും ഇടവകാംഗങ്ങളും തെരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന്
ഇന്ന് രാവിലെ അയർക്കുന്നം പോലീസും ഫയർഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിലാണ് പള്ളിയുടെ മുറ്റത്ത് തന്നെയുള്ള കിണറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വിശദമായി അന്വേഷണം നടത്തുമെന്ന് അയർക്കുന്നം പോലീസ് അറിയിച്ചു.

ഇന്നലെ (ഞായർ) വൈകുന്നേരമാണ് ഫാ. ജോർജിനെ പള്ളിമേടയിൽ നിന്നു കാണായത്. ഇദ്ദേഹത്തിന്‍റെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. തുടർന്ന് മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മേശയിൽ തന്നെ വച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്, അതിനോടൊപ്പം പള്ളിയുടെ സി.സി.ടി.വി ക്യാമറകൾ ഓഫ് ചെയ്ത നിലയിലായിരുന്നു.

You might also like
Comments
Loading...