കോവിഡ്-19; കേരളം ഇനി നാല് മേഖലകൾ, ചുവപ്പ് മേഖല‍ക്ക് കർശന നിയന്ത്രണങ്ങൾ

0 1,000

തിരുവനന്തപുരം : സംസ്ഥാനത്ത് കോറോണാ പ്രതിരോധത്തിന്‍റെ ഭാഗമായി നാല് മേഖലകളാക്കി തരംതിരിച്ച് സർ‌ക്കാർ ഉത്തരവിറക്കി. ഓരോ ജില്ലകൾക്കും, അവയുടെ രോഗത്തിന്റെ തീവ്രത അനുസരിച്ചാണ് തരം തിരിച്ചിരിക്കുന്നത്.

റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ എന്നിങ്ങനെ നാല് മേഖലകളായാണ് തിരിച്ചിരിക്കുന്നത്. ചുവപ്പ് മേഖല‍യിൽ കർശന നിയന്ത്രണങ്ങളും മറ്റ് മേഖലകളിൽ നിയന്ത്രണങ്ങളിൽ ഭാഗീക ഇളവുകളുമാണ് ഇപ്പോൾ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ചുവപ്പ് മേഖലയിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകലുള്ളപ്പോൾ ഈ നാല് ജില്ലകളിലും തീവ്ര രോഗബാധയുള്ള ഹോട്ട് സ്പോട്ടുകൾ പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിർത്തി അടയ്ക്കും. ഈ വില്ലേജുകൾക്ക് എൻട്രി പോയിന്‍റ്, എക്സിറ്റ് പോയിന്‍റ് ഇവ ഉണ്ടായിരിക്കും. ഇവ ഒഴികെ വില്ലേജുകളിലേക്കുള്ള മറ്റ് വഴികൾ എല്ലാം അടയ്ക്കും. ഭക്ഷ്യ വസ്തുക്കളും മറ്റും സർക്കാർ അനുവദിക്കുന്ന ഈ പോയിന്‍റുകളിലൂടെയാണ് എത്തിക്കുക.

അടുത്തത്, ഓറഞ്ച് എ മേഖലയിൽ പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ ജില്ലകളാണുള്ളത്. ഈ ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത രീതിയിൽ ലോക്ക് ഡൗൺ തുടരുകയും ഹോട്ട് സ്പോട്ടായ പ്രദേശങ്ങൾ കണ്ടെത്തി അവ അടച്ചിടും. ഏപ്രിൽ 24 ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കും.

ഓറഞ്ച് ബി സോണിൽ ആലപ്പുഴ തിരുവനന്തപുരം പാലക്കാട് വയനാട് തൃശൂർ ജില്ലകളാണ് ഉൾപ്പെടുന്നത്. മൂന്നാമത്തെ മേഖലയായ ഇവിടെ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാൽ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. ഈ ജില്ലകളിലെ ഭക്ഷണ ശാലകൾ ഉൾപ്പെടെയുള്ളവ വൈകിട്ട് ഏഴുമണിവരെ അനുവദിക്കും. എന്നാൽ ഹോട്ട് സ്പോട്ടായ വില്ലേജുകൾ കണ്ടെത്തി അവ അടച്ചിടും.

സുരക്ഷിത മേഖലയായി തിരിച്ചിരിക്കുന്ന (ഗ്രീൻ) കോട്ടയം, ഇടുക്കി ജില്ലകളിൽ തിങ്കളാഴ്ച മുതൽ കാര്യമായ ഇളവുകൾ ഉണ്ടാകും. ഇതിൽ ഇടുക്കി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായുണ്ട്. ഈ രണ്ടുജില്ലകൾ തമ്മിൽ ജില്ല വിട്ടുള്ള യാത്രകൾ അനുവദിക്കില്ല. ഈ ജില്ലകളിൽ സാധാരണ ജീവിതം അനുവദിക്കാനാണ് ഉദേശിക്കുന്നത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം

You might also like
Comments
Loading...