ബംഗ്ലാദേശിലെ രോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ വൻ തീപിടിത്തം: 15 പേർ കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാറിലെ രോഹിംഗ്യൻ അഭയാർഥി ക്യാന്പിൽ ഈ ആഴ്ച ആദ്യമുണ്ടായ വൻ തീപിടിത്തത്തിൽ 15 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്രസഭാ അഭയാർഥി ഏജൻസി അറിയിച്ചു. 400 പേരെ കാണാതായി. 560 പേർക്കു പരിക്കേറ്റു. 10,000 പാർപ്പിടങ്ങൾ ചാമ്പലായി. യഥാർത്ഥ മരണസംഖ്യ വളരെ കൂടുതലാകാം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്രസഭ 14 ദശലക്ഷം ഡോളർ അനുവദിച്ചു.

വളരെ അപകടകരമായ ജീവിത സാഹചര്യങ്ങളിലേക്ക് റോഹിംഗ്യകളെ നിർബന്ധിതരാക്കിയിട്ടുണ്ടെന്ന് വേൾഡ് മിഷനിലെ ഗ്രെഗ് കെല്ലി പറയുന്നു. “അവർ അടിസ്ഥാനപരമായി പൗരത്വമില്ലാത്ത ഒരു ജനവിഭാഗമാണ്. മനുഷ്യർക്ക് താമസിക്കാൻ ഒരിക്കലും ഉദ്ദേശിക്കാത്ത ഒരു സ്ഥലത്താണ് അവർ ഈ അഭയാർത്ഥി ക്യാമ്പിലേക്ക് മാഷ് ചെയ്യുന്നത്. ക്യാമ്പ് മുഴുവൻ കത്തുന്ന വസ്തുക്കളാൽ നിറഞ്ഞിരിക്കുന്നു, ഈ ഗ്യാസ് സിലിണ്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുമ്പോൾ (അതാണ് സംഭവിച്ചത്) ഇത് ഒരു നരകം മാത്രമാണ്. ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് 45,000-ത്തിലധികം ആളുകൾ ബാധിക്കപ്പെട്ടിട്ടുണ്ട്, പ്രധാനമായും ഒറ്റരാത്രികൊണ്ട് വീടില്ലാത്തവരായിത്തീരുന്നു.”

2017ൽ മ്യാൻമർ പട്ടാളത്തിന്‍റെ ക്രൂരതകൾ സഹിക്കാനാകാതെ ബംഗ്ലാദേശിലേക്കു പലായനം ചെയ്ത പത്തുലക്ഷത്തോളം രോഹിംഗ്യകളെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളിലൊന്നാണിത്. ക്യാമ്പിനു ചുറ്റുമുള്ള മുള്ളുവേലി കാരണം പലർക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടുകളുണ്ട്. അരലക്ഷത്തോളം പേരെ തീപിടിത്തം ബാധിച്ചതായിട്ടാണു പ്രാഥമിക വിലയിരുത്തൽ. താമസിക്കാൻ സ്ഥലമില്ലാതായവർ സമീപ ക്യാമ്പുകളിൽ അഭയം തേടാൻ തുടങ്ങി.

Comments (0)
Add Comment