ഏഴായിരത്തോളം വർഷം മുമ്പ് ഒലിവ് ഉപഭോഗത്തിന്റെ തെളിവുകളുമായി ഹൈഫ യൂണിവേഴ്സിറ്റി

ഹൈഫ, യിസ്രയേൽ: 6,600 വർഷങ്ങൾക്കുമുമ്പ് എണ്ണയ്ക്കായല്ലാതെയുള്ള ഉപഭോഗത്തിനുവേണ്ടി ഒലിവ് ഉത്പാദനം നടത്തിയതിന്റെ കണ്ടെത്തലുകളുമായി ഇസ്രായേലിലെ ഹൈഫ സർവകലാശാലയുടെ ഗവേഷകർ. മുൻ കണ്ടെത്തലുകളിലെ ചരിത്രം തിരുത്തിക്കുറിക്കുന്ന ഈ പഠനം സയന്റിഫിക് ജേണലുകളിൽ അടുത്തിടെ പ്രസിദ്ധീകരിച്ചു.

ഹൈഫയുടെ തെക്കൻ തീരത്ത് നിന്ന് ആയിരക്കണക്കിന് ഒലിവ് സംഭരണ കുഴികൾ കണ്ടെത്തി, ഇപ്പോൾ അവ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു പ്രദേശത്ത് കല്ലും കളിമൺ നിയോലിത്തിക്ക് ഘടനയും ഉൾക്കൊള്ളുന്ന ഇവിടം മുമ്പ് വടക്കൻ തീരത്തിന്റെ ഭാഗമായിരുന്നുവെന്ന് കരുതപ്പെടുന്നു. കുഴികൾ ക്രി.മു. 4,600 നോടടുത്തുള്ളവയാണ്, മുമ്പ് ഭക്ഷണത്തിനായി ഒലിവ് ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയതിനേക്കാൾ 4,000 വർഷം മുമ്പുള്ളവ.

“കണ്ടെത്തിയ കുഴികൾ എണ്ണ ഉൽപാദിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണെന്ന് ഞങ്ങൾക്ക് പെട്ടെന്ന് മനസ്സിലായി,” ടെൽ അവീവ് സർവകലാശാലയിലെ പുരാവസ്തു ഗവേഷകൻ ഡഫ്‌ന ലങ്കോട്ട് പറഞ്ഞു. ഒലിവ് ഓയിൽ ഉൽപാദനത്തിനുള്ള കുഴികൾ കൂടുതലും തകർന്നു കാണപ്പെടുന്നു, ഈ കുഴികൾ കേടുപാടില്ലാതെയാണ് ഉള്ളത്.” ഒലിവ് തൊലികളുടെ അവശിഷ്ടങ്ങൾ പോലുള്ള എണ്ണ ഉൽപാദനത്തിന്റെ മറ്റ് സൂചനകളും ഗവേഷകർ കണ്ടെത്തിയില്ല.

കണ്ടുപിടിത്തം, ഒലിവ് വൃക്ഷത്തിന്റെ ഉപയോഗങ്ങൾ കണ്ടെത്തുന്നതിന് ഗവേഷകരെ പ്രാപ്തരാക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ സമുദ്ര ഖനന ഗവേഷകനായ എഹൂദ് ഗലീലി പറഞ്ഞു. ഈ പ്രദേശത്ത് തടങ്ങളും കിണറുകളും കണ്ടെത്തി, പക്ഷേ വീടുകളില്ല എന്നതിനാൽ ഗലീലി അനുമാനിച്ചത് ഇവിടം ഒലിവുകളുടെ ഒരു വ്യാവസായിക മേഖലയായിരിക്കാം എന്നാണ്.

Comments (0)
Add Comment