ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം തകർന്നു

ജക്കാർത്ത: ഇന്തോനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം തകർന്നതായി സ്ഥിരീകരിച്ചു റിപോർട്ടുകൾ പുറത്തു വരുന്നു. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് കാണാതായ ശ്രീവിജയ എയർലൈൻസിന്റെ എസ്‌.ജെ -182 വിമാനമാണ് തകർന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തിയതായി ഇന്തോനേഷ്യ അറിയിച്ചു. 7 കുട്ടികൾ ഉൾപ്പെടെ 50 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ജക്കാർത്തയിൽ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം വിമാനം 10,000 അടി ഉയരത്തിലെത്തിയ ഉടനെയാണ് റഡാറിൽ നിന്ന് കാണാതായത്. വെസ്റ്റ് കലിമന്താൻ പ്രവിശ്യയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. 27 വർഷം പഴക്കമുള്ള ബോയിംഗ് 737-500 വിമാനമാണ് എസ്‌.ജെ -182.

Comments (0)
Add Comment