ക്രിസ്തുമസിന് പലായനം ചെയ്ത പാകിസ്ഥാൻ ക്രൈസ്തവർ തിരികെയെത്തി

ലാഹോർ: ഒരു പാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി ഉണ്ടായ അക്രമ ഭീഷണിയെത്തുടർന്ന് പലായനം ചെയ്ത പാക്കിസ്ഥാനിലെ ലാഹോറിലെ ചരാർ പരിസരത്തുള്ള നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിയെത്തിയതായി വാർത്ത. ചരാർ പ്രദേശത്തുള്ള പാസ്റ്റർ രാജ വാരിസ് ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റ് മുസ്ലീങ്ങളെ അവഹേളിക്കുന്നു എന്നു പറഞ്ഞ് കഴിഞ്ഞ ഡിസംബർ 22 നാണ് അവിടെയുള്ള ക്രിസ്തീയ ജനത്തിനെതിരെ ആക്രമണ ആഹ്വാനമുണ്ടായത്.

“പോസ്റ്റിൽ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കിയിട്ടില്ല”, ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിന്റെ സൗത്ത് ഏഷ്യ റീജിയണൽ മാനേജർ വിൽ സ്റ്റാർക്ക് പറഞ്ഞു. സാധാരണയായി പാക്കിസ്ഥാനിൽ ഏതെങ്കിലും ഒരു പോസ്റ്റ് മതനിന്ദയാണെന്ന് ആളുകൾ വിശേഷിപ്പിച്ചു കഴിഞ്ഞാൽ, ആളുകൾ അത് പങ്കിടുന്നത് നിർത്തുകയും എടുത്തുമാറ്റുകയും ചെയ്യും. ഡിലീറ്റ് ചെയ്യാതിരുന്നാൽ അക്രമാസക്തരായ ഇസ്ലാമിസ്റ്റുകൾ അവരെ ലക്ഷ്യം വയ്ക്കും.

“പാകിസ്ഥാനിലെ ക്രിസ്ത്യാനികൾ സാധാരണയായി ഇസ്‌ലാമിനോട് വളരെ മാന്യമായി പെരുമാറുന്നു, കാരണം മതനിന്ദ ആരോപണത്തെ തുടർന്നുള്ള അക്രമത്തെ അവർ ഭയപ്പെടുന്നു. മതനിന്ദ ആരോപണങ്ങൾ പാകിസ്ഥാനിൽ ചുവപ്പു നൂലാണ്”, സ്റ്റാർക്ക് കൂട്ടിച്ചേർത്തു.

മതനിന്ദ ആരോപണം നടന്നതിന് തൊട്ടുപിന്നാലെ, ഇസ്ലാമിക തീവ്രവാദികൾ ക്രിസ്ത്യാനികളുടെ വീടുകൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വാരിസിന്റെ ശിരഛേദം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് സ്റ്റാർക്ക് പറഞ്ഞു. നൂറുകണക്കിന് ക്രിസ്ത്യാനികൾ ഓടിപ്പോയി, ഡിസംബർ 28 ന് പോലീസ് വാരിസിനെ കസ്റ്റഡിയിലെടുത്തു. അവനെ അറസ്റ്റ് ചെയ്യണോ സംരക്ഷിക്കാനാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ക്രിസ്മസ് ദിവസങ്ങളിൽ ചരാർ വീടുകളിൽ നിന്ന് ഓടിപ്പോയ 98% ക്രിസ്ത്യാനികളും തിരിച്ചെത്തിയിട്ടുണ്ട്, എന്നാൽ പോലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തുപോയാൽ വാരിസിന് ജീവൻ രക്ഷിക്കാൻ മറ്റൊരു സ്ഥലത്തേക്ക് പലായനം ചെയ്യേണ്ടി വരും.

Comments (0)
Add Comment