പാകിസ്ഥാനിൽ പതിമൂന്നു വയസ്സുകാരി ക്രിസ്ത്യൻ പെൺകുട്ടിയുടെ വിവാഹം കോടതി സാധുവാക്കി

കറാച്ചി: പാകിസ്ഥാനിൽ മതന്യൂനപക്ഷ പീഢനം അതിരുവിടുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട
13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയുടെ വിവാഹം
പാകസ്ഥാനിലെ സിന്ധ് പ്രവിശ്വാ കോടതി മതനിയമം ഉപയോഗിച്ച് സാധൂകരിക്കുന്നു. 13 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയായ അർസൂ രാജ അവളെ തട്ടിക്കൊണ്ടുപോയ 44 വയസ്സുകാരനുമായി
വിവാഹിതയായെന്നു സാധൂകരിക്കാൻ സിന്ധ് ഹൈക്കോടതി ശരീഅത്ത് നിയമത്തിന്റെ വ്യാഖ്യാനം ഉപയോഗിച്ചതായി “ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൻ” (ഐസിസി) പറഞ്ഞു. ഈ മാസം ആദ്യം
അലി അസ്ഹർ എന്ന 44-കാരനായ മുസ്ലീം പുരുഷൻ കൗമാരക്കാരിയായ മകളെ കുടുംബവീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചതിനു ശേഷം വിവാഹം കഴിച്ചുവെന്ന് അർസൂവിന്റെ മാതാപിതാക്കൾ അവകാശപ്പെട്ടിരുന്നു.

ഒക്ടോബർ 13 നാണ് പാകിസ്ഥാനിലെ കറാച്ചിയിലെ റെയിൽ‌വേ കോളനിയിലുള്ള വീട്ടിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. അർസൂവിന്റെ പിതാവ് രാജ സംഭവം പ്രാദേശിക പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ഒരു പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം, ഒക്ടോബർ 15 ന് അർസൂവിന്റെ കുടുംബത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു, അർസു അസ്ഹറിനെ വിവാഹം കഴിച്ചതായും മന:പൂർവ്വം ഇസ്ലാം മതം സ്വീകരിച്ചതായും അറിയിച്ചു. അർസുവിന് 18 വയസ്സ് പ്രായമുണ്ടെന്ന് പറഞ്ഞ് അസർ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായി പോലീസ് അവകാശപ്പെട്ടു.

മകളെ മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിൽ, വിധി “ശിശുവിവാഹ നിയന്ത്രണ നിയമം” ലംഘിക്കുന്നതാണെന്ന് അവകാശപ്പെട്ട് അർസുവിന്റെ മാതാപിതാക്കൾ കോടതിയിൽ വിവാഹത്തിന്റെ സാധുതയെ ചോദ്യം ചെയ്തു. ഈ നിയമം അനുസരിച്ച്, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരുടെ വിവാഹം നിയമവിരുദ്ധമാണ്. അവരുടെ അവകാശവാദം തെളിയിക്കാൻ, ദമ്പതികൾ അർസൂവിന്റെ ജനന സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് ഹാജരാക്കി, അവൾക്ക് 13 വയസ്സ് പ്രായമേ ഉള്ളൂവെന്ന് വെളിപ്പെടുത്തി. എങ്കിലും, ഒക്ടോബർ 27 ചൊവ്വാഴ്ച, സിന്ധ് ഹൈക്കോടതി പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾക്ക് അനുവദിക്കുന്ന ശരീഅത്ത് നിയമത്തിന്റെ വ്യാഖ്യാനം പ്രയോഗിച്ചു വിവാഹത്തെ അനുകൂലിച്ചു.

നിർബന്ധിത മതപരിവർത്തന കേസിൽ പ്രായപൂർത്തിയാകാത്ത വിവാഹത്തെ ന്യായീകരിക്കാൻ ഇത് രണ്ടാം തവണയാണ് സിന്ധ് ഹൈക്കോടതി ശരീഅത്ത് നിയമം ഉപയോഗിക്കുന്നത്. ഫെബ്രുവരി 3 ന് ഇതേ കോടതി ഹുമ യൂനസ് എന്ന 14 കാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ അബ്ദുൾ ജബ്ബാർ എന്ന മുതിർന്ന മുസ്ലീം പുരുഷൻ നിയമപരമായി വിവാഹം കഴിച്ചു വെന്ന് വിധിച്ചത്. അർസൂവിന്റെ കാര്യത്തിന് സമാനമായി, ജുബാറിനെ നിർബന്ധിച്ച് വിവാഹം കഴിക്കുന്നതിന് മുമ്പ് മകളെ കുടുംബവീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിപ്പിച്ചതായി ഹുമയുടെ മാതാപിതാക്കൾ അവകാശപ്പെട്ടിരുന്നു.

“ദി മൂവ്‌മെന്റ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് പാക്കിസ്ഥാന്റെ” 2014 ലെ ഒരു പഠനമനുസരിച്ച്, പാകിസ്ഥാനിലെ ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുകയും ബന്ദികളാക്കിയവരെ നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിക്കുകയും
വിവാഹം കഴിക്കുകയും ചെയ്യുന്നു. മതന്യൂനപക്ഷ ഇരകളുടെ നീതിയെ അട്ടിമറിക്കുവാൻ, ലൈംഗികാതിക്രമ കേസുകളിൽ മതത്തിന്റെ പ്രശ്നം പലപ്പോഴും ഉൾപ്പെടുത്താറുണ്ട്.

Comments (0)
Add Comment