ചൈനയിൽ സഭാമൂപ്പനെ കസ്റ്റഡിയിലെടുത്തു; കുട്ടികൾക്കും ഭീഷണി

ചെങ്‌ടു: ചൈനയിൽ കടുത്ത പീഡനത്തിനിരയായ ഏർലി റെയ്ൻ കവനന്റ് ചർച്ച് (ഇആർ‌സി‌സി) അതിന്റെ ഓൺലൈൻ ആരാധന ആരംഭിക്കുന്നതിനുമുമ്പ്, സഭാമൂപ്പൻ ലി യിങ്‌കിയാങിനെ വീട്ടിൽ നിന്നു ബന്ധിയാക്കി കൊണ്ടുപോയി. ഇയാളുടെ 8 ഉം 50 വയസ്സുള്ള കുട്ടികളെയും പോലീസ് ഭീഷണിപ്പെടുത്തി. ചെങ്ടുവിലുള്ള സഹോദരങ്ങളുടെ കഷ്ടപ്പാടുകൾ പങ്കിടുന്നതിനായി അവിടേക്ക് താമസിക്കുവാൻ വന്നതായിരുന്നു ലീ.

മറ്റൊരു സഭാംഗം ജിയ സ്യൂവേയെ, ആസമയം ഉണ്ടായ വൈദ്യുതി തടസ്സം എന്താണെന്നു പരിശോധിക്കാൻ വാതിലിനു പുറത്തേക്ക് പോയപ്പോൾ, നാലുപേർ പോലീസ് ഓഫീസിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി. ERCC യുടെ സമീപകാല പ്രാർത്ഥനകളെയും നടക്കാനിരിക്കുന്ന ആരാധനയെയും കുറിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തു. ഉച്ചയോടെ ലിയെ വിട്ടയച്ചങ്കിലും രാത്രി എട്ടുവരെയും ജിയ വീട്ടിലേക്ക് മടങ്ങിയി വന്നിരുന്നില്ല.

ഇആർ‌സി‌സി ഓൺ‌ലൈൻ ആരാധന നടത്തുന്നത് തടയുന്നതിനാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് ഒരു ഇആർ‌സി‌സി അംഗം ഐ‌സി‌സിയോട് പറഞ്ഞു. അടുത്തിടെ പ്രമുഖ പാസ്റ്റർ സ്റ്റീഫൻ ടോംഗ് ആതിഥേയത്വം വഹിച്ച ഓൺ‌ലൈൻ ഗ്ലോബൽ കൺവെൻഷൻ ഓൺ ക്രിസ്ത്യൻ ഫെയ്ത്ത്, വേൾഡ് ഇവാഞ്ചലൈസേഷൻ എന്നിവയാകാം ഈ അടിച്ചമർത്തലിന് കാരണമെന്ന് അവർ സംശയം പ്രകടിപ്പിച്ചു.

ഒക്ടോബർ 1 മുതൽ 6 വരെ നടന്ന കൺവെൻഷനിൽ 7,000 ചൈനീസ് ക്രിസ്ത്യാനികൾ രജിസ്റ്റർ ചെയ്തിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) ക്രിസ്ത്യാനികളെ അടിച്ചമർത്തുന്നതിനെ പല ചൈനീസ് പാസ്റ്റർമാരും വിമർശിച്ചു. ചിലർ ERCC യുടെ ജയിലിൽ കിടക്കുന്ന പാസ്റ്റർ വാങ് യിക്ക് വേണ്ടി സംസാരിച്ചു.

തുടർന്നുള്ള എല്ലാ ആഴ്‌ചയും തന്നെ കസ്റ്റഡിയിലെടുക്കുമെന്ന്, പോലീസ് മൂപ്പൻ ലിയോട് പറഞ്ഞതായി മറ്റൊരു സഭാംഗം പറഞ്ഞു. ഈ എപ്പിസോഡുകൾ ഓൺ‌ലൈനിൽ പോസ്റ്റുചെയ്യരുതെന്നും ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ കുട്ടികളായിരിക്കും പോലീസിന്റെ അടുത്ത ലക്ഷ്യങ്ങളാകുകയെന്നും അവർ മുന്നറിയിപ്പു നൽകി. കൊച്ചുകുട്ടികളെയും പോലീസ് ഭീഷണിപ്പെടുത്തി.

Comments (0)
Add Comment