പാസ്റ്ററെ ആക്രമിച്ച കേസിൽ 10 പേർ അറസ്റ്റിൽ

പാലക്കാട് : ജനുവരി 9-ാം തീയതി ശനിയാഴ്ച പാലക്കാട് വാണിയംകുളത്ത് പാസ്റ്റർ പ്രേംകുമാറിനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ സംഭവത്തിൽ 10 ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായി. മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. പിടിയിലായിരിക്കുന്നവർ സംഘപരിവാർ പ്രവർത്തകരാണ്. അമ്പതോളം വരുന്ന ആൾക്കൂട്ടം പാസ്റ്ററെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.സംഘം ചേർന്ന് മർദ്ദിച്ചതിനും വാഹനം കേടുവരുത്തിയതിനുമാണ് കേസ്. നാലു വർഷമായി ശനിയാഴ്ചകളിൽ പതിവായി പ്രാർത്ഥന നടത്താറുള്ള വീട്ടിൽ പ്രാർത്ഥന കഴിഞ്ഞതിനു ശേഷമായിരുന്നു സംഭവം.

പ്രതികളെ അറസ്റ്റുചെയ്യാത്തതിൽ യു.പി.സി യും പി.വൈ.സിയും കഴിഞ്ഞ ദിവസം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മുൻ എം.പി എം.ബി രാജേഷ്, ഷൊർണൂർ എം.എൽ.എ പി.കെ ശശി എന്നിവർ എല്ലാ നിയമസഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. സാമൂഹിക പ്രവർത്തകൻ റിബിൻ തിരുവല്ല വിഷയത്തിൽ ഇടപെട്ടിരുന്നു. പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് പാസ്റ്റർ പ്രേംകുമാർ പറഞ്ഞു.

Comments (0)
Add Comment