കന്യാസ്ത്രീകൾക്കെതിരെയുള്ള അക്രമത്തെ പ്രിയങ്ക ഗാന്ധി ശക്തമായി അപലപിച്ചു

തിരുവനന്തപുരം: യുപിയില്‍ കന്യാസ്ത്രീകളെ ട്രെയിനില്‍ ഉപദ്രവിച്ചത് ബിജെപിയുടെ യൂത്ത് വിംഗ് ഗുണ്ടകളാണെന്നും എന്നാല്‍ കന്യാസ്ത്രീകളോട് രേഖകള്‍ ചോദിക്കാനും പോലീസ് സ്‌റ്റേഷനിലേക്കു വലിച്ചിഴയ്ക്കാനും അവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വെഞ്ഞാറമ്മൂട് സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ മാത്രമാണ് കേന്ദ്രആഭ്യന്തര മന്ത്രി അതു തെറ്റായിപ്പോയെന്നു പറയുന്നതെന്നും പ്രിയങ്ക പറഞ്ഞു. എന്നാല്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും യാത്രാരേഖകള്‍ പരിശോധിച്ച് വിട്ടയയ്ക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്റെ വാദം.

Comments (0)
Add Comment