മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 37 മരണം,17 പേരെ കാണ്മാനില്ല.

ഭോപ്പാൽ: മധ്യപ്രദേശിലെ സീധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചതായും 17 പേരെ കാണ്മാനില്ല എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ. പകൽ 7മണിക്ക് ആയിരുന്നു ലോകത്തെ ഞെട്ടിച്ച അപകടം നടന്നത്. സീധിയിൽ നിന്നും സത്നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരിൽ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ വിവരിക്കുന്നു.

സംസ്ഥാന ദുരന്ത പ്രതികരണ സേനയും നീന്തൽ വിദഗ്ധരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കനാലിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. മരിച്ചവരിൽ 16 സ്ത്രീകളും 20 പുരുഷൻമാരും ഒരു കുട്ടിയും ഉൾപ്പെടുന്നു. ഏഴുപേർ കനാൽ തീരത്തേക്ക് നീന്തിക്കയറിയതായും റിപ്പോർട്ട് ഉണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

Comments (0)
Add Comment